കേരളത്തിലെ യുവാക്കളിലെ സമീപകാല അക്രമവും മയക്കുമരുന്ന് ദുരുപയോഗവും: കുടുംബങ്ങൾക്ക് ഒരു ദീർഘകാല പരിഹാര സന്ദേശം കേരളം, ഒരുകാലത്ത് ഉയർന്ന സാക്ഷരതാ നിരക്കും സാമൂഹിക പുരോഗതിയും കൊണ്ട് അഭിമാനിച്ചിരുന്ന നാട്, ഇന്ന് യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും അക്രമവും കാരണം ഒരു വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, കേരളത്തിൽ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം 300% വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മയക്കുമരുന്ന് ഉപഭോക്താക്കളിൽ 40% പേർ 18 വയസ്സിന് താഴെയുള്ളവരാണെന്ന് ഡീ-അഡിക്ഷൻ സെന്ററുകളുടെ സർവേകൾ വെളിപ്പെടുത്തുന്നു. ഈ പ്രശ്നം കേവലം ഒരു തലമുറയുടെ മാത്രം പ്രശ്നമല്ല; ഇത് നമ്മുടെ സമൂഹത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരു സാമൂഹിക വിപത്താണ്. ഇതിന് പരിഹാരം കാണാൻ കുടുംബങ്ങൾ സംസ്കാരവും വിദ്യാഭ്യാസവും ഉള്ളവരായി മാറണം, തങ്ങളുടെ മക്കളെയും അയൽക്കാരെയും സംരക്ഷിക്കണം. ഈ ലക്ഷ്യത്തിനായി സർക്കാരും, സങ്കടനകളും, NGO കളും വലിയ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. മയക്കുമരുന്നും അക്രമവും: ശാസ്ത്രീയ തെളിവുകൾ ശാസ്ത്രീയ പഠനങ്ങൾ മയക്കുമരുന്ന് ഉപയോഗവും അക്രമവും തമ്മിലുള്ള...
പണം ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ, പണത്തോടുള്ള അമിതമായ ആസക്തിയും, അത് എളുപ്പവഴിയിൽ നേടാനുള്ള ആഗ്രഹവും, അധ്വാനിക്കാനുള്ള മടിയും ഒരു വ്യക്തിയെയും സമൂഹത്തെയും യുവതലമുറയെയും എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രവണതകൾ വ്യക്തിത്വത്തെ, ധാർമിക മൂല്യങ്ങളെ, സാമൂഹിക ബന്ധങ്ങളെ, ആത്യന്തികമായി ഒരു സമൂഹത്തിന്റെ തന്നെ അടിത്തറയെ തകർക്കുന്നു. പണത്തോടുള്ള അത്യാഗ്രഹം ഒരു വ്യക്തിയുടെ മനസ്സിനെ വിഷലിപ്തമാക്കുന്നു, എല്ലാ തീരുമാനങ്ങളും പണം എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രമായി ചുരുങ്ങുമ്പോൾ, മനുഷ്യത്വം, സത്യസന്ധത, കരുണ എന്നിവയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു, എളുപ്പത്തിൽ പണം നേടാനുള്ള ആഗ്രഹം ആളുകളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു ചതി, കള്ളത്തരം, അഴിമതി എന്നിവ സാധാരണമാകുന്നു. അധ്വാനിക്കാനുള്ള മടി ഒരാളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും നശിപ്പിക്കുന്നു, കഠിനാധ്വാനം ചെയ്യാതെ എന്തെങ്കിലും നേടാമെന്ന ചിന്ത ഒരു വ്യക്തിയെ ഉൽപ്പാദനക്ഷമതയില്ലാത്തവനും ആത്മനിന്ദയിൽ മുഴുകുന്നവനുമാക്കുന്നു. യുവാക്കളാണ് ഒരു രാഷ്ട്രത്തിന്റെ ഭാവി, എന്നാൽ, എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണ അവരെ ക...
മികച്ച ആരോഗ്യ സംവിധാനവും ഉയർന്ന ആയുസ്സും ഉള്ള കേരളത്തിൽ വൃക്ക രോഗികളുടെ എണ്ണം ഞെട്ടിക്കുന്ന വേഗത്തിൽ വർധിക്കുന്നു. സംസ്ഥാനത്ത് 50,000 ത്തിലധികം പേർ ഡയാലിസിസിന് ആശ്രയിക്കുന്നുവെന്ന് ദിഹിന്ദു റിപ്പോർട്ട് ചെയ്തു. എന്താണ് ഈ അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങൾ? ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് ഇതാണ്. പ്രമേഹവും രക്തസമ്മർദ്ദവും പ്രധാന വില്ലന്മാർ വടക്കൻ കേരളത്തിലെ ഒരു പഠനം (Jacob et al., 2019) കണ്ടെത്തിയത്, വൃക്ക രോഗികളിൽ 61% പേർക്ക് രക്തസമ്മർദ്ദവും 47% പേർക്ക് പ്രമേഹവും ഉണ്ടെന്നാണ്. “കേരളത്തിൽ ഈ രോഗങ്ങൾ ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നത് വൃക്കകൾക്ക് കേടുവരാനുള്ള സാധ്യത കൂട്ടുന്നു,” പഠനം പറയുന്നു. ഭക്ഷണരീതിയിലെ മാറ്റവും (കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണം), വ്യായാമക്കുറവും ഇതിന് കാരണമാകുന്നു. ജീവിതശൈലിയും ആരോഗ്യ ബോധവും 75 വർഷത്തോളം ആയുസ്സുള്ള കേരള ജനതയിൽ പ്രായമാകുമ്പോൾ വൃക്ക രോഗ സാധ്യത വർധിക്കുന്നു. മികച്ച ആരോഗ്യ സൗകര്യങ്ങൾ കാരണം രോഗം നേരത്തെ കണ്ടെത്തപ്പെടുന്നതും എണ്ണം കൂടാൻ കാരണമാകാം. എന്നാൽ, ചികിത്സാ ചെലവ് കൂടുതലുള്ളതിനാൽ പലർക്കും രോഗം മൂർച്ഛിക്കുന്നതാണ് യാഥാർഥ്യം. പരിസ്ഥിതി ഒരു ഘടകമോ? ചില ശാസ്ത...
Comments